13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കുന്നിന്‍ചെരുവിന്റെ മനോഹാരിതയില്‍ വാഗമണ്‍

സുരഭി എസ്സ് നായര്‍


ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം കുന്നിന്‍ചെരുവുകളാലും കായലുകളാലും അതിമനോഹരമാണ്. ഇത്രയും മനോഹരമായ മറ്റൊരിടം ലോകത്തെവിടെയും ഇല്ലെന്നുള്ളതാണ് സത്യം. കാര്‍ഷികമേഖലയിലും സാംസ്‌കാരിക മേഖലയിലും കേരളത്തിനെ വെല്ലാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അത്തരമൊരു അനുഭൂതിയാണ് നമുക്ക് വാഗമണ്ണില്‍നിന്നും ലഭിക്കുന്നത്. കുന്നിന്‍ചെരിവുകളാല്‍ അതിമനോഹരമായ വാഗമണ്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിനോടും മീനച്ചില്‍ താലൂക്കിനോടും ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേര്‍ന്നുകിടക്കുന്നു. തണുത്ത കാലാവസ്ഥയാണ് ഇവിടുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് തേയിലകൃഷിക്കുവേണ്ടിയും ക്രിസ്ത്യാനിറ്റി പ്രചരിപ്പിക്കുന്നതിനായും ഉപയോഗിച്ചുപോന്നു, അതിനായി കുരിശുമല പണികഴിപ്പിച്ചു. നാഷണല്‍ ജോഗ്രഫി ട്രാവലര്‍ ഡയറക്ട്രറിയില്‍ ഇന്ത്യയിലെ മനോഹരങ്ങളായ വിദേശസഞ്ചാര കേന്ദ്രങ്ങളില്‍ വാഗമണ്ണിനെ 50 സ്ഥാനത്തുള്‍പ്പെടുത്തിയിരിക്കുന്നു. വാഗമണ്ണിനെ വാണിജ്യവത്കരണം ഇതുവരെയും ബാധിച്ചിട്ടില്ല.
കുന്നിന്‍ചെരുവുകളാലും പുല്‍മേടുകളാലും ഇടതൂര്‍ന്ന് നില്‍ക്കുന്ന പൈന്‍കാടുകളാലും തേയിലത്തോട്ടങ്ങളാലും വെള്ളച്ചാട്ടങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം പ്രകൃതി രമണീയമാണ്. വിവിധ തരത്തിലുള്ള ചെടികളാലും ഓര്‍ച്ചിഡുകളാലും സമ്പുഷ്ടമാണ്. പ്രധാനമായും മൂന്നു കുന്നുകളാണിവിടെയുള്ളത് തങ്ങള്‍, മുരുഗന്‍, കുരിശുമല. ഇവ കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു മതങ്ങളായ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സംസ്‌കാരത്തെ അഭിമുഖീകരിക്കുന്നു. വാഗമണ്‍ ട്രക്കിങ്ങിനും മലകയറ്റത്തിനും പാറകയറ്റത്തിനും ഏറ്റവും സൗകര്യമാര്‍ന്ന സ്ഥലമാണ്. 

എത്തിച്ചേരുവാനുള്ള മാര്‍ഗ്ഗം
റോഡുമാര്‍ഗ്ഗം ഈരാറ്റുപേട്ടവഴി ഇവിടേയ്ക്ക് എത്താവുന്നതാണ്. കോട്ടമലയില്‍ നിന്നും 15 കിലോമീറ്ററും, തൊടുപുഴയില്‍നിന്നും 39 കിലോമീറ്ററും, ഈരാട്ടുപേട്ടയില്‍ നിന്നും 23 കിലോമീറ്ററും, പാലായില്‍ നിന്നും 33 കിലോമീറ്ററും, കുമളിയില്‍ നിന്ന് 45 കിലോമീറ്ററും, കുട്ടിക്കാനത്തുനിന്നും 22 കിലോമീറ്ററും, കോട്ടയത്തുനിന്നും 65 കിലോമീറ്ററും അകലെയാണ് വാഗമണ്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നത് കോട്ടയം റെയില്‍വേ സ്റ്റേഷനാണ്. വാഗമണ്ണില്‍ നിന്നും പീരുമേട്, തേക്കടി, കുളമാവ് എന്നി വിദേശസഞ്ചാരകേന്ദ്രങ്ങലിലേക്ക് എത്തിച്ചേരാവുന്നതാണ്.
പ്രധാനകേന്ദ്രങ്ങള്‍ 
1. മുരുകന്‍ മല
2. കുരിശുമല ആശ്രമം
3. ഹൈടെക് ബുള്‍ മതര്‍ ഫാം
4. മിത്രനികേതന്‍ 
5. വാഗമണ്‍ പുല്‍മേട്
6. പൈന്‍ കാടുകള്‍
7. മൂപ്പന്‍ പാറ
8. വ്യൂ പോയിന്റ്
9. ശിവഗംഗ വെള്ളച്ചാട്ടം
10. ഹണിമൂണ്‍ കേവ്

തുടങ്ങി ധാരാളം കാഴ്ചകള്‍ അനുഭവങ്ങള്‍  ഇവിടെ ആസ്വദിക്കാവുന്നതാണ്. ദൈവത്തിന്റെ കരവിരുത് ഓരോ മുക്കിലും മൂലയിലും പ്രതിഫലിക്കുന്നു. 
എന്തിരുന്നാലും യാത്രാമദ്ധ്യേ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ധാരാളം അപകടങ്ങള്‍ ഇവിടെ പതുങ്ങിയിരിക്കുന്നുവെന്നും നാം ഓര്‍ക്കേണ്ട മറ്റൊരു വസ്തുതയാണ്.

latest news


Most Popular