13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

കൃഷിയില്‍ വിജയകിരീടം ചൂടി രാജു എന്ന കര്‍ഷകന്‍

സുരഭി എസ്സ് നായര്‍

കയറ്റുമതി സംസ്‌കാരത്തേക്കാള്‍ ഇറക്കുമതി സംസ്‌കാരത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഈ കൊച്ചുകേരളത്തില്‍ കൃഷിയില്‍ പ്രാധാന്യം കൊടുത്തു ജീവിച്ചുവരുന്ന കുറച്ചാളുകളുണ്ട് നമ്മുടെ സമുഹത്തില്‍ . ഒരു കൂട്ടം ചെറുപ്പക്കാര്‍ കൃഷിയിലേക്കു താല്പര്യം പ്രകടിപ്പിക്കുന്നു . അതിലു ധാരാളം ഉദാഹരണം നമുക്കു കാണാന്‍ സാധിക്കുന്നു. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മള്‍ക്ക് കൃഷിയോട് വളരെ പുശ്ചമാണ്. കേരളത്തിലെ കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടണമെങ്കില്‍ യുവത്വത്തെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണം. ഇത് വളരെ എളുപ്പം നടപ്പാക്കാന്‍ സാധിക്കുന്ന ഒരു കാര്യമാണ്. സര്‍ക്കാര്‍ ജോലിക്ക് സമാനമായ വേതനലഭ്യത ഉറപ്പുവരുത്തിയാല്‍ മാത്രം മതി. തൊഴിലാളികളുടെ ലഭ്യതക്കുറവാണ് പല കര്‍ഷകര്‍ക്കും കൃഷി മടുത്തുപോവാന്‍ പ്രധാന കാരണം. ഇനി തൊഴിലാളികളെ ലഭിച്ചാല്‍ തന്നെ അവര്‍ക്ക് നല്‍കുന്ന വേതനത്തിനു യാതൊരു മാനദണ്ഡവുമില്ല എന്നതാണ് വസ്തുത.  ആവശ്യപ്പെടുന്ന തുക കൊടുത്ത് പണിയെടുപ്പിക്കുമ്പോളും ഉല്പന്നത്തിന് മികച്ച വില ലഭിക്കാത്തത് കര്‍ഷകരെ കഷ്ടത്തിലാക്കുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ നഷ്ടമാണ് കാണാന്‍ സാധിക്കുന്നത്. 
 ഇതിനുദാഹരണമാണ് പട്ടാമ്പിക്കാരനായ മുഹമ്മദലി , അദ്ദേഹം കൃഷിയില്‍ നേട്ടങ്ങള്‍ കൈവരിക്കുകയാണ് .  തെങ്ങ് , ജാതി , കമുക് , വനില , കുരുമുളക് എന്നിവ പ്രാധാന കൃഷികളാണ് . അദ്ദേഹം പുതിയ കൃഷിരീതികള്‍ ആവിഷ്‌കരിക്കുകയാണ് . അതില്‍ മികച്ച വിജയം കൈവരിക്കാനും അദ്ദേഹത്തിനു സാധിച്ചു .

ഇത്തരത്തിലൊരാളെയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത് . കോട്ടയം ജില്ലയിലെ ചെങ്ങളം എന്ന കൊച്ചു ഗ്രാമം , കൃഷിയിയെയും  കൂലിപ്പണിയെയും ആശ്രയിച്ചാണ് ഇവിടുത്തെ ജനങ്ങള്‍ ജീവിച്ചുപോകുന്നത് ഈ പ്രദേശത്തെ ഒരു പ്രധാന കര്‍ഷകനാണ് രാജു കടയിക്കല്‍ .60 കാരനായ ഇദ്ദേഹം  ടെലഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു വിരമിച്ചു . ജോലിയിലിരിക്കത്തന്നെ അദ്ദേഹം കൃഷികാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു . നെല്‍കൃഷിയും പച്ചക്കറികൃഷിയുമാണ് അദ്ദേഹം ചെയ്തു വരുന്നത് . പയര്‍ , പടവലം , പാവല്‍ , വെണ്ട , ചീര , തക്കാളി , മുളക് എന്നിവയാണ് പ്രധാന കൃഷികള്‍ . വയലിനോടുചേര്‍ന്നുള്ള ഉയര്‍ന്ന പ്രദേശത്താണ് കൃഷി ചെയ്യുന്നത് . ഇതിനോട് ചേര്‍ന്നുതന്നെ തോടുവെട്ടിനിര്‍ത്തി ജലസേജന സൗകര്യം ലഭ്യമാക്കുന്നു . ചാണകപ്പൊടി ഇവിടുത്തെ പ്രധാന വളമാണ് . ഇതിനുപുറമേ അത്യാവശ്യഘട്ടങ്ങളില്‍ രാസവളപ്രയോഗവും നടത്താറുണ്ട് . രാവിലെയും വൈകിട്ടും വെള്ളം നനയ്ക്കുകയും കൃത്യമായി കള നീക്കം ചെയ്യുകയും ചെയ്യുന്നു . അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും കൃഷിയില്‍ ശ്രദ്ധചെലുത്താറുണ്ട് . വിളവ് പൂര്‍ത്തിയാകുമ്പോള്‍ കൃത്യമായിത്തന്നെ വിളവെടുപ്പ് നടത്തുന്നു . കടകളില്‍ എത്തിക്കുന്നതിനുപുറമേ ധാരാളം ആളുകള്‍ വീട്ടിലെത്തിയും പച്ചക്കറികള്‍ വാങ്ങാറുണ്ട് . 
ജോലിയില്‍നിന്ന് വിരമിച്ചശേഷം അദ്ദേഹം പൂര്‍ണ്ണമായും കൃഷിയിലേക്കു തിരിഞ്ഞു . ഇപ്പോള്‍ മറ്റുള്ളതിനോടൊപ്പം ഏത്തവാഴകൃഷിയും അദ്ദേഹം ആരംഭിച്ചു .   
ഭൂമി നന്നായി കിളച്ചൊരുക്കിശേഷമാണ് നടാനുള്ള കുഴി തയ്യാറാക്കുന്നത് 50 സെ.മീ ആഴവും വീതിയുമുള്ള കുഴിച്ചെടുക്കുക . വേര് അധികം താഴേക്കുപോകാത്തതുകൊണ്ട് കുമ്മായവും ചാണകവും വേപ്പിന്‍പിണ്ണാക്കും പച്ചിലവളവും അടിവളമായി കുഴിനിറക്കുക . വാഴക്കന്ന് നടുന്നതിനുമുന്‍പ് ചാണകക്കുഴമ്പില്‍ മുക്കി തണലത്ത് ഉണക്കിയെടുത്ത് നടുക . 5 മാസത്തിനുശേഷം വളം ചെയ്തിട്ട് പ്രയോജനമില്ല . യൂറിയയും പൊട്ടാഷ്യവും ഇട്ടുകൊടുക്കുന്നത് നല്ലതായിരിക്കും . 45 ദിവസത്തിനുശേഷം വാഴച്ചപ്പും ശീമക്കൊന്നയിലയും ഇട്ട് കൊടുക്കുക പുഴുക്കളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ ഉണങ്ങിയ ഇലകള്‍ നീക്കംചെയ്യുക . വിളവെടുത്തശേഷം പിണ്ടി വെട്ടി കമ്പോസ്റ്റാക്കാം . പുഴുക്കളുടെ ആക്രമണം തടയാന്‍ ആരോഗ്യമുള്ള കന്നുകള്‍ നടുക . വേപ്പെണ്ണ ചെളിമിശ്രിതം പുരട്ടുന്നത് പുഴുക്കളുടെ ശല്യത്തിന് നല്ലതാണ് . ഒരേ സമയത്ത് വാഴകുലച്ചു കിട്ടാന്‍ ഒരേ കന്നുകളാണ് നടേണ്ടത് . അദ്ദേഹത്തിനു നല്ലരീതിയിലുള്ള വിളവ് കൃഷിയിടത്തില്‍നിന്നു ലഭിക്കുന്നു . 
ഇദ്ദേഹത്തെപ്പോലുള്ളവരെ മാതൃകയാക്കേണ്ടിയിരിക്കുന്നു . പുതുതലമുറ കൃഷികാര്യങ്ങളിലേക്കു കൂടുതല്‍ തല്‍പരരാകേണ്ടിയിരിക്കുന്നു . കൂടുതല്‍ ആളുകള്‍ ഇതിലേക്കു ഇറങ്ങിത്തിരിച്ചാല്‍ നമ്മുക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതിരിക്കാം . വിഷരഹിത പച്ചക്കറി നമ്മുടെ കുട്ടികള്‍ക്കു നല്‍കി അവരുടെ ആരോഗ്യം നമുക്ക് കാത്തു സൂക്ഷിക്കാം . വിഷരഷിത നാളയെ നമുക്ക് സ്വപ്‌നം കാണാം .   




Related Stories

latest news


Most Popular