ചെന്നൈ: ഭക്തന്റെ വേഷത്തിൽ ക്ഷേത്രത്തിലെത്തിയ തമിഴ്നാട് ദേവസംവകുപ്പ് മന്ത്രി എസ് രമേശ് നടത്തിയ മിന്നൽ പരിശോധനയിൽ ദർശനത്തിനായി കൈക്കൂലി ഈടാക്കുന്ന സംഘത്തെ പിടികൂടി.
തിരുച്ചെന്തൂരിലെ തിരിച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വി.ഐ.പി ദർശനത്തിനായി ഭക്തരിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മന്ത്രി ടീഷർട്ടും മാസ്കും ധരിച്ച് സാധാരണ ഭക്തനെപ്പോലെ ക്ഷേത്രത്തിലെത്തിയത്.
ദർശനം വേഗത്തിൽ ലഭിക്കണമെങ്കിൽ നാലുപേർക്കായി ₹4000 നൽകണമെന്ന് ഒരു പൂജാരി ആവശ്യപ്പെട്ടു. പണം കൈവശമില്ലെന്ന് അറിയിച്ചതോടെ ഗൂഗിൾപേ വഴി തുക കൈമാറാൻ നിർദേശിക്കുകയായിരുന്നു. മന്ത്രിയുടെ സഹായി ഡിജിറ്റൽ പേയ്മെന്റിലൂടെ തുക നൽകിയതോടെ സംഭവം തെളിവായി
തുടർന്ന് മന്ത്രി തന്റെ യഥാർത്ഥ തിരിച്ചറിയൽ വെളിപ്പെടുത്തി പരിശോധന നടത്തുകയും ബന്ധപ്പെട്ട പൂജാരിയെയും സുരക്ഷാ ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഭക്തരിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പും നൽകി
#TamilNadu #TiruchendurTemple #SRamesh #TempleNews










































































