കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിനടിയിൽ പെട്ട് യാത്രക്കാരി മരിച്ച സാഹചര്യത്തിൽ ബസ് കയറി ഇറങ്ങുന്ന ഭാഗത്ത് അടിയന്തിരമായി ഹംമ്പ് സ്ഥാപിച്ച് ബസ്സുകളുടെ വേഗത നിയന്ത്രിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുമെന്ന് നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ അറിയിച്ചു.
കൂടാതെ സ്റ്റാൻഡിനുള്ളിൽ ബസ് ബേ വേർതിരിക്കുന്നതിന് ടാർവീപ്പകൾ വെള്ളപെയിന്റടിച്ച് റിഫ്ലക്ടറോടുകൂടി സ്ഥാപിക്കും.
തിരുനക്കര ബസ് ബേയിലൂടെ ബസ് യാത്രക്കാരെ കയറ്റിയിറക്കി പോകുന്നതിനും ബസ് അനധിക്യതമായി പാർക്ക്ചെയ്യുന്നത് നിയന്ത്രിക്കുന്നതിനും, രാവിലെയും, വൈകുന്നേരവും ട്രാഫിക് നിയന്ത്രിക്കുന്നതിനായി 2 പോലീസ് ഉദ്യോഗസ്ഥരെ അഡീഷണലായി നിയമിക്കുവാനും, ബസ് ബേയിലൂടെ ബസ്സുകളുടെ ഓവർടേക്കിംഗ് ഒഴിവാക്കുന്നതിനായി ബസ് ബേയുടെ മദ്ധ്യഭാഗത്ത് കൂടി ഡിവൈഡറും, ബസ് സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ പ്രവേശിക്കരുത് എന്ന ബോർഡും സ്ഥാപിക്കും.
നാഗമ്പടം ബസ് സ്റ്റാൻഡിൽ ഗതാഗതത്തിന് തടസ്സം സ്യഷ്ടിക്കുന്ന ഫുഡ്പാത്ത് കച്ചവടക്കാരെ ഒഴിപ്പിക്കും. ബസ് സ്റ്റാൻഡിൽ തമ്പടിച്ചിരിക്കുന്ന എച്ച്.ഐ.വി പോസിറ്റീവായ യാചകരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റുന്നതിന് പോലീസിന് നിർദ്ദേശം നൽകുന്നതിനും തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകളിലെ അപകടരഹിതമായ ട്രാഫിക് ക്രമീകരണം സംബന്ധിച്ചുള്ള വിശദമായ ചർച്ചയിൽ തീരുമാനിച്ചതായും ചെയർമാൻ അറിയിച്ചു.
*യോഗത്തിൽ പോലീസ് കൈക്കൊണ്ട മറ്റ് തീരുമാനങ്ങൾ*













































































