13 Jun 2026
Saturday
LATEST NEWS
ശബരിമല സ്വര്ണപ്പാളി കൈമാറ്റ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും എസ്ഐടി നോട്ടീസ്... മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും... വിവാദങ്ങൾക്കിടയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്ന മുരാരി ബാബു അന്തരിച്ചു... റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ അന്തരിച്ചു... മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ആഗോളതലത്തിൽ തടസം; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ ഭാഗികമായി നിലച്ചു... സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി... ഭക്ഷ്യവകുപ്പിന് 3000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്... തേവര പാലത്തിൽ ലോറി അപകടം... മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ വീണ നാളെ ഹാജരാകില്ല, ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഇമെയിൽ... ആലപ്പുഴ മർദനക്കേസ്: അഞ്ച് പോലീസുകാർ എസ്‌ഐടിക്ക് മുന്നിൽ ഹാജരായി... ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ തുടക്കം; ആവേശപ്പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്... ജലജന്യ രോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

യോഗ ദീര്‍ഘായുസ് നല്‍കുമോ?

ലോകത്തിലെ വിഖ്യാതരായ പല യോഗ സാധകരും ദീര്‍ഘനാള്‍, ആരോഗ്യത്തോടെ ജീവിച്ചവരാണെന്ന് ആഗോള സയന്‍സ്, എജുക്കേഷന്‍ മാസികയായ എഡ്പബ്ലിക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജര്‍മനിയിലെ പ്രശസ്തമായ ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ റിസര്‍ച്ച് ഇന്‍ കോംപ്ലിമെന്ററി മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസറായ ഹോള്‍ഗര്‍ ക്രാമര്‍ പറയുന്നു.

അടുത്തിടെയാണ് ഡെയ്‌സി ടെയ്‌ലര്‍ തന്റെ 105ാം പിറന്നാള്‍ ആഘോഷിച്ചത്. ഈസ്റ്റ് ലണ്ടനിലെ ചെംസ്‌ഫോഡിലാണ് ഈ മുത്തശ്ശിയുടെ താമസം. 105ാം വയസില്‍ തറയില്‍ നിന്ന് യോഗ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും കസേരയിലിരുന്ന് താന്‍ ചെയര്‍ യോഗ ചെയ്യുന്നുവെന്നാണ് ഡെയ്‌സി ടെയ്‌ലര്‍ പറഞ്ഞത്. എല്ലാ പരിമിതികള്‍ക്കുമപ്പുറമാണ് യോഗയെന്ന ദര്‍ശനത്തിന്റെ ലളിതമായ സാധൂകരണമാണ് ടെയ്‌ലറിനെപ്പോലുള്ളവരുടെ  യഥാര്‍ത്ഥ കഥകള്‍.

ആധുനിക ലോകം ഏറ്റവും ആഘോഷിച്ച യോഗ ഗുരുക്കളിലൊരാളായ ബികെഎസ് അയ്യങ്കാറിന്റെ തന്നെ കാര്യമെടുക്കാം. കുട്ടിക്കാലത്ത് മലേറിയയും ടൈഫോയിഡും ക്ഷയരോഗവുമെല്ലാം പിടികൂടിയതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ അദ്ദേഹത്തിന് ജീവിതത്തില്‍ ആയുസുള്ളൂവെന്ന് പലരും വിധിയെഴുതി. എന്നാല്‍ വൈകാതെ അദ്ദേഹം യോഗയുടെ ചൈതന്യം കണ്ടെത്തി, ദിവസവും പത്ത് മണിക്കൂര്‍ വരെ യോഗാസനങ്ങള്‍ പരിശീലിക്കുകയും ചെയ്തു. അയ്യങ്കാര്‍ രോഗത്തെ അതിജീവിക്കുക മാത്രമല്ല 95 വയസ് വരെ ജീവിച്ചു, ആരോഗ്യവാനായി. അയ്യങ്കാര്‍ യോഗ ലോകമൊട്ടുക്കും പടര്‍ന്ന് പന്തലിക്കുകയും ചെയ്തു.

വിന്യാസ യോഗയുടെ സ്ഥാപകനെന്ന് അറിയപ്പെടുന്ന, അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനും അദ്ധ്യാപകനുമായ തിരുമലൈ കൃഷ്ണമാചാര്യ 100 വയസ്സ് വരെ ജീവിച്ചു. സിംല വൈസ് റോയി ആയിരുന്ന ലോര്‍ഡ് ഇര്‍വിന്റെ പ്രമേഹം കൃഷ്ണമാചാര്യ യോഗയിലൂടെ ചികില്‍സിച്ചു മാറ്റിയതായി രേഖകള്‍ പറയുന്നു. കൃഷ്ണമാചാര്യയുടെ പ്രശസ്തനായ മറ്റൊരു മാസ്റ്റര്‍ വിദ്യാര്‍ത്ഥിയുണ്ട്, പേര് കൃഷ്ണ പട്ടാഭി ജോയിസ്. യോഗ ഫിറ്റ്‌നസ് തരംഗത്തിന് അടിത്തറയിട്ട അഷ്ടാംഗ യോഗയുടെ ഏറ്റവും മികച്ച പ്രചാരകനായിരുന്ന അദ്ദേഹം 93 വയസ്സ് വരെ ജീവിച്ചു.

സ്ഥിരമായി യോഗാസനങ്ങള്‍ അഭ്യസിക്കുന്നത് പ്രായഭേദമന്യേ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പ്രായം കൂടുന്നതനുസരിച്ച് വരുന്ന രക്തസമ്മര്‍ദം, സ്‌ട്രെസ്, ബ്ലഡ് ഫാറ്റ് ലെവല്‍, പൊണ്ണത്തടി, ഡിപ്രഷന്‍, പ്രമേഹം തുടങ്ങി ഒട്ടനവധി രോഗാവസ്ഥകളില്‍ യോഗ ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ രോഗാവസ്ഥയില്‍ യോഗ എങ്ങനെ ഗുണം ചെയ്യുമെന്ന് 'എ സിസ്റ്റമാറ്റിക് റിവ്യു ആന്‍ഡ് മെറ്റഅനാലിസിസ് ഓഫ് യോഗ ഫോര്‍ ഹൈപ്പര്‍ടെന്‍ഷന്‍' എന്ന ഗവേഷണ പ്രബന്ധത്തില്‍ ഹോള്‍ഗര്‍ ക്രാമര്‍, ഹാല്ലെര്‍, ലൗച്ചെ സ്‌റ്റെക്ക്ഹാന്‍ തുടങ്ങിയവര്‍ പറയുന്നുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ഹൈപ്പര്‍ടന്‍ഷനില്‍ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി മറ്റ് പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

മാനസിക രോഗാവസ്ഥകളായ സ്‌കീസോഫ്രീനിയയും ഡിപ്രഷനുമെല്ലാമുള്ള രോഗികളില്‍ യോഗ പോസിറ്റീവ് ഗുണം ചെലുത്തുന്നുവെന്ന് പരാമര്‍ശിക്കുന്ന നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ലഭ്യമാണ്. സ്ഥിരമായി യോഗ പരിശീലിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോള്‍, അവരുടെ ടെലോമറേസ് പ്രവര്‍ത്തനത്തില്‍ 43% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വെറുതെ റിലാക്‌സേഷന് വിധേയമായവരില്‍ ഇത് നാല് ശതമാനം മാത്രമാണ്. പ്രായമാകുന്ന പ്രക്രിയയില്‍ വലിയ പങ്കുവഹിക്കുന്ന എന്‍സൈമാണ് ടെലോമറേസ്. കാരണം ഇത് കോശങ്ങളുടെ വാര്‍ദ്ധക്യത്തെ മന്ദഗതിയിലാക്കുന്നു. കോശങ്ങള്‍ക്ക് പ്രായമാകുന്നത് തടസപ്പെടുത്തുന്നു എന്ന് സാരം.

വളരെ പരിചയസമ്പന്നരായ ചില യോഗികള്‍ക്ക് അവരുടെ ചയാപചയ (മെറ്റബോളിസം) പ്രക്രിയയെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിയും, അവരുടെ ശാരീരിക അവസ്ഥ ഹൈബര്‍നേറ്റ് മൃഗങ്ങളുടേതിന് സമാനമാണ്: അവയുടെ ശ്വസനവും ഹൃദയമിടിപ്പും ഗണ്യമായി കുറയുന്നു, അതുപോലെ തന്നെ ശരീര താപനിലയും മൃഗങ്ങളില്‍, ഇത്തരത്തിലുള്ള വിശ്രമ ഘട്ടം ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതായി കാണിക്കുന്നു.

പ്രായം കൂടുന്നതനുസരിച്ച് മാനസികമായി മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ യോഗ സഹായിക്കുന്നുവെന്നും തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു. യോഗാഭ്യാസികളുടെ മസ്തിഷ്‌കം പരിശോധിച്ച ഒരു പഠനത്തില്‍, ഒരേ പ്രായത്തിലുള്ള യോഗികളല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്ക് സാധാരണയായി തലച്ചോറിന്റെ പിണ്ഡം (ബ്രെയ്ന്‍ മാസ്) കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.

ബ്രെയിന്‍ മാസ് വര്‍ധിപ്പിക്കുന്നതില്‍ ധ്യാനത്തിനും യോഗയ്‌ക്കും വലിയ പങ്കുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പുതിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും പാറ്റേണുകള്‍ മനസിലാക്കാനുമെല്ലാമുള്ള കഴിവായ ഫ്‌ളൂയിഡ് ഇന്റലിജന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മധ്യവയസ്‌കരില്‍ സ്ഥിരമായി യോഗയും ധ്യാനവും പരിശീലിക്കുന്നവരുടെ ഫ്‌ളൂയിഡ് ഇന്റലിജന്‍സ് ഇന്‍ഡ് ബ്രെയിന്‍ ഫംഗ്ഷണല്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ എയ്ജിംഗ് യോഗ ആന്‍ഡ് മെഡിറ്റേഷന്‍ പ്രാക്റ്റീഷണേഴ്‌സ്' എന്ന പഠനത്തില്‍ പറയുന്നത്. 

യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ (2014) പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച്, യോഗയ്‌ക്ക് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഹൃദയമിടിപ്പ് തുടങ്ങിയ ഹൃദ്രോഗസാധ്യത ഘടകങ്ങള്‍ ഗണ്യമായി കുറയ്‌ക്കാന്‍ കഴിയും. പ്രാണായാമം പോലുള്ള നിയന്ത്രിത ശ്വാസോച്ഛാസ പ്രക്രിയകള്‍ക്ക് ശരീരത്തിന്റെ പ്രാഥമിക സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്‌ക്കാന്‍ സാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 
വൈകാരിക നിയന്ത്രണം, ശ്രദ്ധ, ഓര്‍മ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ മികച്ച കാര്യക്ഷമതയ്‌ക്ക് യോഗ വഴിവെക്കും. 






























Related Stories

latest news


Most Popular